Skip to main content

Posts

ശ്രീ ശ്രീ തത്വ ഉൽപ്പന്നങ്ങൾ

ഓൺലൈൻ വിപണിയിലും ഓഫ്‌ലൈൻ വിപണിയിലും ലഭിക്കുന്ന ശരീരാരോഗ്യ സംരക്ഷണത്തിനുള്ള പല ഉല്പന്നങ്ങൾക്കും പകരം വെക്കാവുന്ന ഉൽപ്പന്നങ്ങൾ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൻറ്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ശ്രീ ശ്രീ തത്വയെന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നുണ്ട്. മൾട്ടിലെവെൽ  മാർക്കറ്റിംഗ് സംവിധാനങ്ങളിൽ ഡിസ്ട്രിബ്യുട്ടർമാർക്ക് ഭാരിച്ച കമ്മീഷൻ കൊടുക്കേണ്ടതായി വരുന്നതുകൊണ്ട് അവമൂലം ഉപഭോക്താവിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് വില കൂടുതൽ കൊടുക്കേണ്ടി വരുന്നു. ശ്രീ ശ്രീ തത്വ മൾട്ടിലെവെൽ  മാർക്കറ്റിംഗ് രീതി പിന്തുടരാത്തതുകൊണ്ട് വില കുറച്ചുകൊടുക്കുവാൻ സാധിക്കുന്നു.  ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. മൾട്ടിലെവെൽ  മാർക്കറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വില കൂടിയാലും ഒരു പ്രശ്നമാകില്ല. പക്ഷെ ആ ബിസിനസ്സിൽ ഏർപ്പെടാത്ത സാധാരണക്കാർ എന്തിനു അന്യായ വില കൊടുത്തു ആ ഉൽപ്പന്നങ്ങൾ വാങ്ങണം? അതും തത്തുല്യമായ ഉൽപ്പന്നങ്ങൾ മൾട്ടിലെവെൽ  മാർക്കറ്റിംഗിൽക്കൂടി വാങ്ങുമ്പോഴുള്ള വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാകുമ്പോൾ! ന്യായമായി വിലയ്ക്ക് ലഭിക്കാവുന്ന ചില ശ്രീ ശ്രീ തത്വ ഉത്പന്നങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.  
Recent posts

ഒഴിവാക്കാനാവാത്ത സപ്ലിമെൻറ്റ്സ്

ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല ;  ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം പോഷകാഹാരക്കുറവും ഈ തലമുറയെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണമാകുന്നു. പണത്തിനു പണ്ടത്തെപ്പോലെ ദൗർലഭ്യമില്ലാത്തതുമൂലം

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

  2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹത്തി

കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ കേരളത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. കോൺഗ്രസ്സിനെക്കുറിച്ചു ഇയാളെന്തിന് ആവലാതിപ്പെടണമെന്നു ആരെങ്കിലും ചോദിച്ചേക്കാം. അതിനൊരു വിശദീകരണം നൽകിക്കൊണ്ടുതന്നെ തുടങ്ങാം. എൻറ്റെ ഭാര്യ ഒരു കോൺഗ്രസ്സ്കാരിയാണ്. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്തും അവരൊരു കോൺഗ്രസ്സ്കാരിയായിരുന്നു. എൻറ്റെ നിലപാടുകൾക്കനുസ്സരിച്ച് അവരും മാറണമെന്ന ശാഠ്യം എനിക്കൊരുകാലത്തുമില്ലായിരുന്നു. (മക്കൾ ഇടതുപക്ഷക്കാരാണ്. അതായത് ഞങ്ങളുടെ കുടുംബത്തിൽ ഒരോ വ്യക്തിയും തൻറ്റെ വ്യക്‌തിസ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നു.) തെരഞ്ഞെടുപ്പ്‌ഫലം എൻറ്റെ നല്ല പാതിയില്‍ ഉളവാക്കിയ നിരാശയും അസംതൃപ്തിയും എനിക്കും പ്രശ്‌നമാണല്ലൊ! അതുതന്നെ കാരണം. കോൺഗ്രസ്സിൻറ്റെ നേതൃത്വം മാറണം, നേതൃത്വത്തിൻറ്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം എന്നൊക്കെ ഒരു വിഭാഗം കോൺഗ്രസ്സുകാർ ഉറച്ചുവിശ്വസിക്കുന്നു, അതിനുവേണ്ടി മുറവിളി കൂട്ടുന്നു. എന്നാൽ, എടുത്തുചാടി നേതൃമാറ്റം വേണ്ടാ, എല്ലാം സാവകാശം മതിയെന്നു കെ.സുധാകരനെയും കെ.മുരളീധരനെയും പോലെ ചിലരും പറയുന്നു. അത് വിവേകത്തിൻറ്റെ ശബ്ദമാണെന്ന് കോൺഗ്രസ്സുകാർ തിരിച്ചറിയണം. നേതൃത്വം മ

സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

  ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി; കുലംകുത്തിയെന്ന വിശേഷണത്തിനുടമയായി. പാർട്ടിയിൽ വിഭാഗീയത കളം നിറഞ്ഞാടിയ സമയത്തു വി.എസ് അച്ചുതാനന്ദൻറ്റെ വിഭാഗത്തോട് ടി.പി യും ഓഞ്ചിയത്തെ കുറേ സഖാക്കളും ആഭിമുഖ്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ വലതു വ്യതിയാനം സംഭവിക്കുന്നു, മുതലാളിമാരുമായി സഖാക്കൾക്കുള്ള ചെങ്ങാത്തം കൂടുന്നു, മുതലാളിമാർതന്നെ ഈ പാർട്ടിയെ കീഴടക്കാൻ ഒരു പക്ഷെ ഇതിടയാക്കും എന്ന കാഴ്ചപ്പാട് ഒന്നുറക്കെപറഞ്ഞുപോയി. അങ്ങിനെ ചിന്തിച്ചവരെയും പറഞ്ഞവരെയും പാർട്ടി പുറത്താക്കി. പുറത്താക്കപ്പെട്ടവർ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടി ഉണ്ടാക്കി. നിർഭാഗ്യവശാൽ ടി.പി അതിന്റ

ഉറപ്പാണ് എൽ.ഡി.എഫ് 2026-ലും

  2021 ഏപ്രിൽ 6 നു നടന്ന തെരഞ്ഞെടുപ്പിൻറ്റെ ഫലം ഇന്നലെ പുറത്തുവന്നു. മിക്കവാറും എല്ലാ സർവ്വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നതുപോലെ പിണറായി വിജയൻ സർക്കാരിന് തുടർഭരണം യാഥാർഥ്യമായി. CPI(M) ൻറ്റേയും മുന്നണിയുടേയും നിയമസഭയിലെ സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഈ വിജയം എന്തുകൊണ്ടും തിളക്കമാർന്നതാണ്. ക്യാപ്റ്റൻ എന്ന നിലയിൽ ഈ വിജയത്തിൻറ്റെ ക്രെഡിറ്റ് പിണറായി വിജയനുള്ളതാണ്‌. തീർച്ചയായും ഈ ദുർഘടഘട്ടത്തിൽ അദ്ദേഹത്തിൽ കേരളജനത അർപ്പിച്ച വിശ്വാസംതന്നെയാണ് ഈ ഗംഭീര വിജയത്തിനു വഴിയൊരുക്കിയത്. ബിജെപിക്കു ഒരു സീറ്റ് ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു. ഉണ്ടായിരുന്ന ഒരേയൊരു താമര വാടിക്കൊഴിഞ്ഞുപോയി. എങ്കിലും അഭിമാനിക്കാൻ ധാരാളം വകയുണ്ട്. പാലക്കാട് അവസാനം വരേയും ഉദ്വേഗം നിലനിർത്തുവാൻ കഴിഞ്ഞു. എതിരാളിയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞു. തൃശൂരും നേമത്തും ഒരു ഘട്ടം വരേയും ഈ ഉദ്വേഗം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കോൺഗ്രസ്സിനെ അധികാരത്തിൽനിന്നും അകറ്റിനിർത്തുക, കഴിയുന്നിടത്തോളം ദുർബ്ബലമാക്കുക എന്നൊക്കെയുള്ള ബിജെപി യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായും കേരളത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടു. കോൺഗ്രസ് കേരളത്തിലും

ജടായു പ്രതിമ

  ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവിക്ക